Posts

Showing posts from 2019

ചിന്താവിഷ്ടയായ സീത

Image
നമ്മുടെ നവോത്ഥാന മുന്നേറ്റങ്ങൾക്കും സ്ത്രീയുടെ തുല്ല്യതാ പോരാട്ടങ്ങൾക്കും നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുണ്ട്... സാഹിത്യത്തിലും നമ്മുടെ സാമൂഹിക സാംസ്ക്കാരിക മണ്ഡലങ്ങളിലും നടന്ന അത്തരത്തിലുള്ള ഇടപെടലുകൾ കണ്ടെടുത്ത് പുതിയ തലമുറയോട് വിളിച്ചു പറയേണ്ടത് അത്യാവശ്യമായ കാലത്താണ് നമ്മൾ ജീവിക്കുന്നത്... നമ്മൾ ഇപ്പോൾ എവിടെയാണ് എത്തി നിൽക്കുന്നതെന്ന ആത്മപരിശോധനയ്ക്കും അത് ആവശ്യമാണ്...  നൂറു വർഷങ്ങൾക്കു മുമ്പ് എഴുതപ്പെട്ട ഒരു കൃതി വായനയക്കായ്   വീണ്ടും തെരഞ്ഞെടുക്കുന്നതും ചർച്ചയ്ക്ക് വിധേയമാക്കുന്നതിന്റെ പ്രസക്തി മറ്റൊന്നല്ല.... കുമാരനാശാന്റെ  *ചിന്താവിഷ്ടയായ സീത* സ്ത്രീ സത്ത്വത്തെ വിപ്ലവാത്മകമായി അടയാളപ്പെടുത്തിയ മലയാള സാഹിത്യത്തിലെ ആദ്യ കൃതിയായിരുന്നു.... പൗരോഹിത്യത്തിന്റെയും ആണധികാര വ്യവസ്ഥകളുടെയും ആലങ്കാരികവർണ്ണനകളായി മാത്രം നിലനിന്നിരുന്ന രാമായണത്തിൽ നിന്നും ആശാൻ സീതയെ കണ്ടെടുത്തു പുനർനിർമ്മിച്ചത് പുതിയ കാലത്തിലേക്കുള്ള ഒരു കരുതിവെപ്പായിരുന്നു.... പരമോന്നത നീതിപീoങ്ങൾ പോലും തുല്ല്യതയ്ക്കും നീതിയ്ക്കുമായുള്ള അവളുടെ നിലവിളികളെ ആൺകോയ്മയുടെ ബോധ്യങ്ങളാൽ നിർവ്വച...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

• യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ..................................... പട്ടികജാതി വികസന ഫണ്ട് അഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപ വകയിരുത്തിയ അംബേദ്ക്കർ കോളനിയിൽ രണ്ട് പേർ ബസ് കാത്തുനിൽക്കുന്നു... ഒരാൾ ഭീമകൊ റു ഗേ വിലേക്കും മറ്റേയാൾ വടയമ്പാടിയിലേക്കും... ആദ്യത്തെയാൾ തുപ്പൽ താഴെ വീഴാതിരിക്കാൻ കഴുത്തിൽ ചിരട്ടയും  കാലടി വീണ് മണ്ണ് കളങ്കപ്പെടാതിരിക്കാൻ പിറകിൽ ചൂലുo കെട്ടിയിരിക്കുന്നു മറ്റേയാൾ ജാതി മതിലിന്റെ അരികു ചേർന്ന് തലവെട്ടം കണ്ട് ദൈവം പിണങ്ങാതിരിക്കാൻ നന്നെ കുനിഞ്ഞാണ് നടപ്പ്... സംവരണം കൊണ്ട് വീണുകിട്ടിയ ദഹിക്കാത്ത അപ്പകഷ്ണം തേട്ടിയരങ്ങുന്നുണ്ടയാൾ... ശബരിമലയിലേക്കും വേളാങ്കണ്ണിയിലേക്കും ഉള്ള വണ്ടികൾ സമയക്രമം പാലിച്ചു.. സബ്സിഡിയില്ലെങ്കിലും ഹജ്ജ് വിമാനം തടസ്സമേതുമില്ലാതെ പറന്നു പൊങ്ങി.... പക്ഷെ.. രണ്ടു വണ്ടികൾ ഇനിയും വന്നിട്ടില്ല ബസ്സുകാത്തിരുന്നു ചത്ത യാത്രക്കാരന്റെ ജഡം ബസ്സ് സ്റ്റോപ്പിൽ പൊതുദർശനത്തിനു വെച്ചപ്പോൾ എതിർവശത്തെ അമ്പലത്തിൽ നിന്നും വെളുത്ത മുലകളുള്ള ദേവി ഇറങ്ങിയോടി... കൊതിയോടെ കറുത്ത ദൈവങ്ങൾ പിറകേയും.. ഭീമാ കുറഗോവിലേക്കുള്ള വണ്ടി ആരൊക്കെയോ ചേർന്ന് അടിച്ചു തകർത്തു തീയിട്ടു.. വയ...

വനിത സാഹിത്യോത്സവം 2019

Image
നമ്മൾ നടത്തിയ ഒരു യാത്ര അല്ലെങ്കിൽ ഒരു വായന അത് പൂർണ്ണമാകണമെങ്കിങ്കിൽ അതിനു ശേഷമത് ഏതെങ്കിലും തരത്തിൽ ഒരിക്കൽ കൂടിയെങ്കിലും  പുനരാവിഷ്ക്കരിക്കപ്പെടണം..(സൂസന്നയുടെ ഗ്രന്ഥപുര ,അജയ് പി. മങ്ങാട്ട് ) അത്തരത്തിലുള്ള ഒരു സർഗ്ഗാത്മകമായ പുനരാവിഷ്കാരമായിരുന്നു.. കളരിപറമ്പ് ഗ്രാമീണ വായനശാല 2019 ഡിസംബർ 8 ഞായറാഴ്ച്ച കളരിപറമ്പ് സ്കൂളിൽ വെച്ച് സംഘടിപ്പിച്ച  വനിത സാഹിത്യോത്സവം ... വായിച്ചതിനെ വീണ്ടും ഓർത്തെടുക്കുന്നത് മറ്റൊരു സർഗ്ഗാത്മകമായ പ്രക്രിയയാണ് എന്നത് അതിൽ പങ്കെടുത്തവർക്ക് ഒരോരുത്തർക്കും ബോധ്യപ്പെട്ടിട്ടുണ്ടാകും...  കഥ നിങ്ങളിൽ ഉണ്ടാക്കിയ നേർത്ത ചലനങ്ങളെ പോലും നിങ്ങളിൽ നിന്നു വീണ്ടെടുക്കുന്ന തരത്തിൽ പരുവപ്പെടുത്തിയ ചോദ്യങ്ങൾ... അവർ അതിനു വേണ്ടിയെടുത്ത പണികൾ ചെറുതല്ല.... പങ്കെടുത്ത നിങ്ങൾക്ക് മുന്നിൽ ചോദ്യങ്ങളാണ് പരീക്ഷിക്കപ്പെടുക എന്ന ബോധ്യം ചോദ്യകർത്താക്കൾക്കുണ്ടായിരുന്നു.... ജീവൻ, മുരളി മാഷ് ,ബീന ടീച്ചർ, ക്ലിന്റ ,പ്രബിലാഷ്, ചിന്ത... സെലൂട്ട്..  പുസതകങ്ങൾ തീരുമാനിക്കുന്നിടത്തുമുതൽ  അവസാന ദിവസത്തെ എക്സിക്യൂഷൻ വ...

ഒരു എമർജൻസി മീറ്റിങ്ങ്

Image
*കഥ*                                                  ഒരു എമർജൻസി മീറ്റിങ്ങ്  പരീക്ഷയോടനുബന്ധിച്ച സ്പെഷ്യൽ ക്ലാസ്സ് എടുത്തു കഴിഞ്ഞപ്പോൾ 6 മണി കഴിഞ്ഞിരുന്നു.... വല്ലാതെ ക്ഷീണം തോന്നിയതുകൊണ്ട് എങ്ങിനെയെങ്കിലും വീട്ടിലെത്തിയാൽ മതിയെന്നു കരുതി വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോഴാണ് വായനശാല സെക്രട്ടറി അശോകന്റെ ഫോൺ കോൾ വരുന്നത്...... പെട്ടെന്ന് വായനശാലയിൽ എത്തണമെന്നും അത്യാവശ്യമായി ഒരു തീരുമാനമെടുക്കാനുണ്ടെന്നും പറഞ്ഞ് എന്തെങ്കിലും തിരിച്ചു ചോദിക്കും മുമ്പ് ഫോൺ കട്ട് ചെയ്തു.... അശോകന്റെ ശബ്ദത്തിലെ പതിവില്ലാത്ത ഗൗരവം എന്നെ കുറച്ച്...

സെമിനാർ ഹാളിലെ പൂച്ച പറഞ്ഞത്.....--------------

സെമിനാർ ഹാളിലെ പൂച്ച പറഞ്ഞത്..... -------------- സത്യം....!! ആവിഷ്ക്കാര സ്വാതന്ത്ര്യം കൊണ്ടാടിയ സെമിനാർ ഹാളിലേക്ക് ഒരു പട്ടി കുരച്ചു കൊണ്ടെത്തുകയായിരുന്നു.. സ്വയം പ്രഖ്യാപിത ബുദ്ധിജീവികൾ നാലുപാടും ചിതറിയോടുന്നു... അവരുടെ പാലായനം ചിലർ അടുത്ത ദിനത്തേക്കുള്ള വാർത്തയാക്കുന്നു.... മൈക്കിനു മുന്നിൽ ...പട്ടി 'കുരയുടെ ജനിതകം' എന്ന വിഷയത്തിൽ ക്ലാസ് എടുത്തു കൊണ്ടിരുന്നു.... അപ്പോൾ ഇതുവരെ പുരസ്ക്കരിക്കപ്പെടാത്ത നരവീഴാത്ത ഒരു കവിമനസ്സ് ഈണമില്ലാത്ത  ഒരു കവിത കൊണ്ടതിനെ എറിഞ്ഞിടുന്നു... കവിതയുടെ തെറിച്ചു വാക്കുകളെയല്ലാം പട്ടി കടിച്ചു കുടയുന്നു... കവിയുടെ മുറിവിൽ നിന്നുo അന്നേരം കവിതകൾ  കുമിളകളായ് മുളപൊട്ടി...... എഴുത്തിനൊപ്പം വളരാത്ത കഴുത്തുമായ് അയാൾ നിവർന്നു നിൽക്കുന്നു.... ലക്ഷ്യം പിഴക്കാത്ത നാലു വെടിയുണ്ടകൾ അയാളെ നിശ്ശബ്ദനാക്കിയെങ്കിലും... കവിത മുളക്കുന്ന ചോര കണ്ട് പട്ടിക്ക് വിറളി പിടിക്കുന്നു.... മേൽക്കൂര പൊളിച്ച് ഒരു കവി മരം ആകാശത്തിനായ് കൈകൾ നീട്ടുന്നു അതിന്റെ ചില്ലകൾ അക്ഷരങ്ങളെ ഗർഭം ധരിച്ച് ആകാശത്ത് നക്ഷത്രങ്ങളെ പെറ്റു കൂട്ടുന്നു...... അവ ഏറെയും ചുവന്നതായിരുന്നു കടുoചുവപ്പാർന്ന പുതിയ ...

കടം കഥ

Image
കടം കഥ കവിത എറിഞ്ഞാണ് ഞാനവളെ വീഴ്ത്തിയത് പിന്നീടതൊരു കഥയായി .. ആയിരത്തി ഒന്നാമത്തെ രാത്രിയിലും പാതി പറഞ്ഞ ഒരു  കഥയുടെ ബാക്കി കിടന്നതു കൊണ്ടാകാം പകലിനെ തിടുക്കത്തിൽ മായ്ച്ച് രാത്രിക്കായി  ഞാൻ പനിച്ചു കിടന്നത് മഴ നനഞ്ഞ പുലർച്ചയിൽ എൻ്റെ  കവിതയുടെ തോണിയുന്തി ഉത്തരമില്ലാത്ത ഒരു കടം കഥ പോലെയവൾ കടന്നു പോയത് ഒരു  നാടകം പോലെ ഞാൻ കണ്ടു നിന്നു .... ഒടുവിൽ ചുവന്ന  യവനിക താഴുമ്പോൾ ഞാനെന്ന  നടൻ ചായം തേച്ചു തുടങ്ങിയതേയുള്ളു
Image
ബിരിയാണി നാടകം ...  കഥയോട് നൂറു ശതമാനം നീതി പുലർത്തിയ ആവിഷ്ക്കാരം - മൂസ വടക്കനോളി രണ്ട് വേദികളിലായി മുമ്പ് രണ്ട് തവണ അരങ്ങേറിയ *ബിരിയാണി* എന്ന നാടകം ഇന്നലെ (2l.09.19- ശനി) പെരിഞ്ഞനം കമ്മ്യൂണിറ്റി ഹാളിൽ നടന്നപ്പോഴാണ് കാണാൻ ഭാഗ്യമുണ്ടായത്. സുധീഷ് അമ്മവീട്, ആദിത്യൻ കാതിക്കോട് പ്രതിഭകളുടെ കൂട്ടുകെട്ടിൽ വിരിഞ്ഞ  ഈ സോളോ ഡ്രാമ സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥയുടെ തനത് നാടകരൂപമാണ് എന്നതാണ് പ്രത്യേകത. പെരിഞ്ഞനം ലയൺസ് ക്ലബ്ബിന്റെ  ഓണാഘോഷത്തോടനുബന്ധിച്ച് അരങ്ങേറിയ പരിപാടി കാണികളാൽ നിബിഡമായിരുന്നു.                 ഏറെക്കുറെ എല്ലാ മലയാളികളും വായിച്ചിരിക്കാനിടയുള്ളതും, വിവാദപരവും വിചാര പരവുമായ ചർച്ചകളാൽ     പ്രശ്നവൽക്കരിക്കപ്പെട്ടതുമായ ഒരു കഥ നാടകമാക്കി  അവതരിപ്പിക്കുക എന്നത് ശരിക്കും ഒരു സാഹസമാണ്. എന്നാൽ ആ വെല്ലുവിളി ഏറ്റെടുത്തു വിജയിപ്പിച്ചു എന്നതാണ് ഈ നാടകത്തിന്റേയും നാടകക്കാരുടേയും പ്രസക്തി. മൂലകഥയോട് നൂറു ശതമാനവും നീതി പുലർത്തിക്കൊണ്ട്, വൈകാരിതക്ക് തെല്ലും ലോപം തട്ടാതെയും, ജീവിതാവസ്ഥകളെ  തമസ്കരിക്കാത...

ബിരിയാണി - ഉള്ളുലയ്ക്കുന്ന നാടകാനുഭവം-UK സുരേഷ് കുമാർ

Image
* ബിരിയാണി - ഉള്ളുലയ്ക്കുന്ന നാടകാനുഭവം-UK സുരേഷ് കുമാർ          ഇന്നലെയാണ് സന്തോഷ് എച്ചിക്കാനത്തിന്റെ കഥയായ ''ബിരിയാണി" യുടെ ഏകപാത്ര നാടകാവിഷ്ക്കാരം കണ്ടത്. എറിയാട് മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ തുറന്ന വേദിയിൽ  നടന്ന അവതരണം മഴ മൂലം തടസ്സപ്പെടേണ്ടതായിരുന്നു. എന്നാൽ അരങ്ങിന്റെ ഒരറ്റത്ത് കാണികൾ ക്ഷമയോടെ ഇരുന്ന് നാടകം കാണുവാൻ തയ്യാറായതോടെ നാടകത്തിന്റെ അവതരണം ഭംഗിയായി നടന്നു. നാടകം പുരോഗമിച്ചതോടെ കാണികൾ ചുറ്റുപാടും മറന്നു എന്നു പറയുന്നതാവും കൂടുതൽ ശരി. ആദ്യഭാഗത്ത് ധനാഢ്യനായ കലന്തൻ ഹാജിയായും രണ്ടാം ഭാഗത്ത് ബീഹാറിയായ തൊഴിലാളി ഗോപാൽ യാദവായും ആദിത്യൻ കാതിക്കോട്  അനന്യമായ നടനവൈഭവമാണ് കാഴ്ചവച്ചത്.                     " ബിരിയാണി " യുടെ  രാഷ്ട്രീയ സാമൂഹ്യ വിവക്ഷകളെ കാണികളിലേക്ക് സന്നിവേശിപ്പിക്കുന്നതിൽ ആദിത്യന്റെ നടനചാരുത വലിയ പങ്കുവഹിച്ചിട്ടുണ്ട്.          ...

നേരക്ഷരങ്ങൾ...... സഖാവ് കെ.എ. കേരളീയന്റെ ഡയറിക്കൊപ്പം -- ബഷീർ വടക്കൻ പ്രകാശനം... 28 - 3 -2017 ചെവ്വാഴ്ച്ച വൈകീട്ട് മതിലകം സെന്ററിൽ സഖാവ് കേരളീയൻ - ചരിത്രത്തിന്റെ നിശ്ശബ്ദ നിരീക്ഷകൻ.... ***************"*" എഴുതപ്പെട്ട ചരിത്രങ്ങൾ ചിലപ്പോൾ നമ്മുടെ കണ്ണുപൊത്തി ചില മായ കാഴച്ചകൾ കാട്ടി തരും, അത് നിർമ്മിക്കുന്നവരുടെ താൽപര്യങ്ങൾ അതിലിടപെടുന്നതു കൊണ്ട് കാതലായ സത്യത്തിന്റെ പ്രതലങ്ങളിൽ അവർ ചില ഭംഗിയുള്ള തൊങ്ങലുകൾ തുന്നിപിടിപ്പിക്കും.. അതു കൊണ്ട് അതിന്റെ സൗന്ദര്യാത്മകതയിൽ പെട്ട് സത്യത്തെകണ്ടെടുക്കപെടാതെ പോകുകയും ചെയ്യും... നമ്മൾ ഇന്നുവരെ അറിഞ്ഞ -വായിച്ച എല്ലാ ചരിത്രങ്ങൾക്കും ആ പരിമിതിയുണ്ട്'.... അതിനെ മറികടക്കുന്ന പുനർവായനകൾ സാധ്യമല്ലെങ്കിൽ നമ്മൾ വഞ്ചിക്കപെട്ടേക്കും.... എഴുതപെടാത്തതും എന്നാൽ ഒരു ദേശത്തിന്റെ ഉൾതുടിപ്പുകളെ സ്വാംശീകരിച്ച ചില വ്യക്തികൾ നമ്മുടെ സമൂഹത്തിൽ ഇനിയും ബാക്കിയുണ്ടാകും.. അവരുടെ വെളിപെടുത്തലുകൾക്ക് നേരിട്ട് അനുഭവിച്ചറിഞ്ഞ സത്യത്തിന്റെ ചൂടുണ്ടാകും. അത്തരത്തിലൊരാൾ നമുക്കിടയിൽ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് അത് സഖാവ് കേരളീയനാണ്... ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രക്ഷുബ്ദ കാലഘട്ടത്തെയും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ മുന്നേറ്റങ്ങളെയും നിരീക്ഷിച്ചു ഇനിയും ബാക്കിയുള്ളവരിൽ ഒരാൾ സഖാവ് കേരളീയനാണ് .... അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകൾ കണ്ടെത്തി ഒരു നീണ്ട കാലത്തെ ഇന്ത്യയുടെ - കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ പരിസരത്തെ സഖാവ് കേരളീയൻ എന്ന ഇടതുപക്ഷ സഹയാത്രികന്റെ കണ്ണിലൂടെ വിശകലനം ചെയ്യാൻ ശ്രമിക്കുകയാണ് ബഷീർ വടക്കൻ. ഒരർത്ഥത്തിൽ ഇതൊരു ചരിത്ര നിയോഗമാണ്.... സാധാരണ ഡയറി കുറിപ്പുകളിൽ സംഭവിക്കുന്നതു പോലെ കാല ബന്ധിതമായ ഒരു നിർബന്ധം എല്ലായ്‌പ്പോഴും ഈ കറിപ്പുകൾക്കില്ല. അടുക്കും ചിട്ടയും ഇല്ലാത്ത ഓർമ്മകൾ പോലെ കാലത്തെ മുന്നോട്ടും പിറകോട്ടും പായിച്ചു കൊണ്ട് സഖാവ് കേരളീയൻ കോറിയിട്ട ഈ ഡയറി കറപ്പുകളെ ഒരു പുസ്തക രൂപത്തിൽ പരുവപെടുത്തുമ്പോൾ ബഷീർ വടക്കന്റെ മുന്നിലുളള ദൗത്യം ചെറുതല്ല.... ഒരു നൻമയുടെ - മനുഷ്യ പക്ഷത്തിന്റെ രാഷ്ട്രീയം മുറുകെ പിടിച്ചു കൊണ്ടാണ് സഖാവ് കേരളീയൻ തന്റെ പൊതുജീവിതം തുടങ്ങി വെക്കുന്നത്... ആദ്യ മത് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിനൊപ്പമായിരുന്നെങ്കിലും തന്റെ സമൂഹത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടിയെടുക്കാർ.ഇടതു പക്ഷത്തിനൊപ്പം നിൽക്കേണ്ട ആവശ്യകതയെ അദ്ദേഹം തിരിച്ചറിയുകയായിരുന്നു... പിന്നീടിതു വരെ ഇടതുപക്ഷ സഹയാത്രികനായി തുടരുകയാണിദ്ദേഹം...ഈ കുറിപ്പുകൾ വലിയ ചരിത്ര ആഖ്യാനങ്ങളൊന്നുമല്ല. അത്തരത്തിൽ അതിനെ കാണേണ്ടതുമില്ല. ഒരു കാലത്തെ നിശ്ശബ്ദമായി നിരീക്ഷിച്ച ഒരു വ്യക്തിയുടെ ചില അടയാളപ്പെടുത്തലുകൾ മാത്രമാണ് ഇത്.. ഇതിൽ വളരെ സത്യസന്ധമായ നിരീക്ഷണങ്ങളുണ്ട്... വരും കാലത്തെക റിച്ചുള്ള സ്വപ്നങ്ങളുണ്ട്... എന്നാൽ വരും തലമുറയെ അപകടപ്പെടുത്തുവാനോ.. തെറ്റിദ്ധരിപ്പിക്കാനാ ഇവ ശ്രമിക്കുന്നില്ല. അപ്പോൾ ഈ കുറിപ്പുകൾക്ക് എന്താണ് പ്രസക്തി എന്നു ചോദിച്ചേക്കാം.. ചില ചരിത്ര വിശകലനങ്ങളെ നിഷ്പക്ഷമാണെന്ന് കൊട്ടിഘോഷിക്കപെടാറുണ്ട്.. അതിൽ വലിയ കാര്യമില്ല എന്നു തോന്നുന്നു. ചരിത്ര വിശകലനങ്ങൾക്ക് ഒരു പക്ഷം ഉണ്ടാകണമെന്നു തന്നെയാണ് എന്റെ പക്ഷം. അതു മനുഷ്യപക്ഷമായിരിക്കണം.. പ്രത്യേകിച്ച് സമൂഹത്തിന്റെ അടിത്തട്ടിലുള്ളവർക്ക് കൂടി ഇടമുള്ള ഒരു വീക്ഷണമാകണമത്...മുൻപ് എപ്പോഴെങ്കിലും ഒരു എഴുത്തുകാരനാകണമെന്ന് ആഗ്രഹിച്ചിട്ടില്ലാത്ത സഖാവ് കേരളീയൻ വരും തലമുറയോട് പറയാനാഗ്രഹിക്കുന്ന ചില കാര്യങ്ങളാണ് ഇതിൽ പറഞ്ഞു വെക്കുന്നത് ... എന്നെങ്കിലും ഇത് പുറം ലോകത്തേക്ക് തുറന്നു വെക്കപ്പെടും എന്ന രീതിയിൽ തന്നെയാണ് ഈ ഡയറി കുറിപ്പുകളുടെ നിർമ്മിതി.. അദ്ദേഹം അത് ആഗ്രഹിക്കുന്നുണ്ട്.. നമുക്കിടയിൽ ജീവിച്ചിരുന്നജീവിച്ചിരിക്കുന്ന ഉത്തരക്കാരുടെ സത്യത്തെ അടുത്തറിഞ്ഞ നിരീക്ഷണങ്ങളും അനുഭവങ്ങളും കൂടി അറിഞ്ഞാൽ മാത്രമെ നമ്മുടെ ചരിത്ര പ0നം പൂർത്തീകരിക്കപ്പെടുകയുള്ളു.. ഇന്ത്യയുടെ - കേരളത്തിന്റെ രാഷട്രീയ പ്രക്ഷുബ്ദതയുടെ ആരോഹണ അവരോഹണങ്ങളെ നോക്കി കണ്ട ഒരാൾ എന്ന നിലയിൽ സഖാവ് കേരളീയ നെ നമ്മൾ കേൾക്കാതിരുന്നു കൂട... സർവ്വോപരി ഇടതു പക്ഷത്തിന്റെ വളരെ ശക്തമായ അടിയൊഴുക്കുകളുള്ള നമ്മുടെ ഈ പ്രദേശത്ത് അത്തരത്തിലുള്ള തൊഴിലാളി വർഗ്ഗരാഷട്രീയ ദിശാബോധം കുറിക്കപ്പെടുന്ന ഒരു കാലത്തിന്റെ രേഖപ്പെടുത്തലുകൾ അധികം കണ്ടെത്താനായിട്ടില്ല. എങ്കിലും വ്യവസ്ഥിതിയോട് പോരാടിയ കുറെ കമ്മ്യൂണിസ്റ്റുകാർ അവരുടെ രക്തം കൊണ്ട് ഉണ്ടാക്കിയ അടയാളങ്ങളെ വളരെ വൈകാരികമായി അടുത്തറിഞ്ഞ ഒരു വ്യക്തിയാണ് കേരളീയൻ എന്ന് നമ്മൾ അറിയണം.അദ്ദേഹത്തെചരിത്രം ഓർത്തെടുക്കുകഈ പുസ്തകത്തിലൂടെ ആയിരിക്കും എന്നാൽ അത്തരത്തിൽ സഖാവ് കേരളീയന്റെ ജീവിതത്തെയും പ്രവർത്തന മണ്ഡലങ്ങളെയും ഈ പുസ്തകത്തിൽ പകർത്തപെട്ടിട്ടില്ല. അതിനുള്ള ഒരു സ്വതന്ത്രമായ ഒരു അന്വേഷണം ബഷീർ വടക്കൻ നടത്തേണ്ടിയിരുന്നതാണ്. അടിയന്തിരാവസ്ഥ കാലത്തെ കേരളത്തിലെ..പ്രത്യേകിച്ച് ഇടതു പക്ഷത്തിന്റെ അടിവേരുകൾ വളരെ ശക്തമായിട്ടുള്ള കൊടുങ്ങല്ലൂർ പ്രദേശത്ത് നടന്ന ഇടതുപക്ഷ വേട്ട കളുടെ ആരും പറയാത്ത ഒരു ചരിത്രം സഖാവ് കേരളീയ ന്റെ ഉള്ളിൽ തിളയ്ക്കുന്നുണ്ടാകും. സർദാറിനെ കുറിച്ചുള്ള പൊള്ളുന്ന ഓർമ്മകളെ ഇപ്പോഴും താലോലിക്കുന്നുണ്ട് കേരളീയൻ.. ... അദ്ദേഹത്തിന്റെ ഓർമ്മകൾ വറ്റുംമുമ്പെ ആ ഓർമ്മകളെ പുസ്തകമാക്കിയതിലൂടെ... ഇതുവരെ അദ്ദേഹത്തെ കണ്ടെടുക്കാതെ പോയതിന്റെ കുറവ് പരിഹരിക്കാം... ബഷീർ വടക്കന് അഭിനന്ദനങ്ങൾ ......... സുധീഷ് അമ്മ വീട്

നേരക്ഷരങ്ങൾ...... സഖാവ് കെ.എ. കേരളീയന്റെ ഡയറിക്കൊപ്പം -- ബഷീർ വടക്കൻ സഖാവ് കേരളീയൻ - ചരിത്രത്തിന്റെ നിശ്ശബ്ദ നിരീക്ഷകൻ.... ***************"*" എഴുതപ്പെട്ട ചരിത്രങ്ങൾ ചിലപ്പോൾ നമ്മുടെ കണ്ണു...

ദിലീപൻ പൊയ്യയുടെ " ജാതിയില്ലാതലമുറ "

ദിലീപൻ പൊയ്യയുടെ കവിതകൾ ഒറ്റ വായനയിൽ വളരെ ആത്മനിഷ്ഠമാണെന്ന് തോന്നാമെങ്കിലും തന്റെ ജീവത ചുറ്റുപാടുകളോട് നിരന്തരമായി താൻ പുലർത്തി വരുന്ന നിരീക്ഷണത്തിലൂടെ ചുറ്...