Posts

ഷോബിൻ--ഗ്യാലറിയിലിരിക്കാൻ മനസില്ലാത്തവൻ...

Image
ഷോബിൻ--ഗ്യാലറിയിലിരിക്കാൻ മനസില്ലാത്തവൻ... ******************************** മതിലകം സെൻറ് ജോസഫ് സ്ക്കുളിലെ ആറാം ക്ളാസിൻടെ വരാന്തയിലാണ് ഷോബിൻ...നമ്മൾ ആദ്യമായി കാണുന്നത്.... നനഞ്ഞ ജൂൺമാസത്തിൽ അരയ്ക്കു താഴേക്കു തളർന്ന നീ ചെളിയും മണ്ണും കുഴഞ്ഞ് ഇഴഞ്ഞു വരുന്നത് നോക്കി നിന്ന സഹതാപ കണ്ണുകളെ മഴ വെള്ളത്തെ എന്നപോലെ കുടഞ്ഞെറിഞ്ഞ് നീ ചിരിച്ചത് ഞാനിപ്പോഴും ഓർക്കുന്നു.... പിന്നീട് നിൻടെ മൂന്നു ച(ക സൈക്കിളുന്താൻ മൽസരിച്ച ഞങ്ങളെ നീ ക്യൂവിൽനിറുത്തി...... ഇന്നു നീ ..നാളെ നീ എന്നിങ്ങനെ ടോക്കൺ നൽകി. ആദ്യ നറുക്കുവീണ എന്നിലേക്കു നീണ്ട അസൂയ ക്കണ്ണുകളെ ഞാൻകാണാതെ കണ്ടു.... മൂന്നാം നാൾ കളിക്കാൻവിട്ടപ്പോൾ ബാഗിൽനിന്നും ഒരു നിധി നീ പുറത്തെടുത്തു..... ഒരു ഫുട്ബോൾ.....!! ഒന്നുപിടിച്ചുനിൽക്കാൻ പോലും ആകാത്ത നിന്നെയും ഫുട്ബോളിനെയും മാറി മാറി നോക്കിയ എന്നെ തള്ളിമാറ്റി ക്ളാസ്സ്മുറി ഒന്നാകെ (ഗൗണ്ടിലേക്ക് ആരവങ്ങൾക്കു പിറകെ ഉടലും വലിച്ചു പാഞ്ഞുകൊണ്ട് നീ വിളിച്ചു പറഞ്ഞു ഞാൻ ഗോളി....ഞാൻ ഗോളി.......!!! ആദ്യ അഞ്ചു മിനിട്ടിൽ നിൻടെ ഗോൾപോസ്റ്റിലൂടെ നിന്നെ തൊടാതെ പാഞ്ഞത് ആറു ഗോള...

പട്ടിചരിതം

പട്ടിചരിതം .................... പട്ടി എന്നത് ഒരു ജീവിയുടെ പേരാണെന്ന് ആരാണ് പറഞ്ഞത്.. എ(ത തൊഴിച്ചാലും കാലുനക്കുന്ന സ്വഭാവം അതിൻടെ ശീലമാണെന്ന് നമ്മളറിഞ്ഞത് ശരിയാണ്... എങ്കിലും... ഒന്നുകുരക്കാൻ തുടങ്ങിയാലെ പട്ടിയെന്നു വിളിക്കാനാകൂ... ഒരിക്കലും നിവരില്ലെന്നു വാശിയുള്ള ഒരുവാലുണ്ടതിന്... വാൽ ഒരു അലങ്കാരമല്ല ..! മറിച്ച് അടിയുറച്ച നിലപാടിൻടെ അടയാള മാണത്... നടുക്കടലു കണ്ട്  സ്വന്തം നില മറക്കാത്തതു കൊണ്ടാണ് ഇന്നും നക്കി കുടിക്കുന്നത്.... എന്നും കൂറു കാട്ടിയവനാണ് പട്ടി അങ്ങിനെയല്ലായിരുന്നെങ്കിൽ തൻടെ പേരുദോഷം   മാറുമെന്ന് അറിയാഞ്ഞിട്ടല്ല..... അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്നുവിളിക്കാൻ മനസില്ല...അ(തതന്നെ...! പട്ടിയെ തൊട്ടാൽ  ഏഴു കുളത്തിൽ കുളിക്കണമെന്ന് കരുതുന്നവർ ഇപ്പോഴുമുണ്ട് നാട്ടിൽ അവർ ഇനി എഴു കടലിൽ കളിച്ചാലും അവരുടെ മനസിലെ അഴുക്കുപോകില്ലെന്ന് അവരറിയുന്നുണ്ടോ... പട്ടിയെന്ന് മു(ദകുത്തപെട്ടവനെ ആർക്കും തല്ലികൊല്ലാം.... അല്ലെങ്കിൽ തല്ലികൊന്നിട്ട് പട്ടിയെന്നു  എഴുതിവെച്ചാലും മതി അങ്ങിനെ പട്ടിയെന് പേരിട്ട് തല്ലികൊല്ലപെട്ട ഒത്തിരി ആടുകളുണ്ട് ചരി(തത്തിൽ.... കഥ മാറിതുടങ്ങിയിരിക്കു...

കോരൻടെ മോൻ...

കോരൻടെ മോൻ... ********************** സഖാവ് :-ഓർമ്മയുണ്ടോ നിങ്ങൾക്ക്...? വഴിനടക്കാൻ പറ്റാത്ത കാലം, വരമ്പത്ത് അങ്ങേതലക്കൽ ത(മ്പാൻടെ തലവെട്ടം കാണുമ്പോൾ മേൽമുണ്ട് മാറ്റി കക്ഷത്തിൽ വെച്ച് ഒതുങ്ങിമാറി കുനിഞ്ഞു നിന്നത്... മുല മറക്കാൻ കഴിയാഞ്ഞതും മുലക്കരം കൊടുത്തതും.... മറക്കരുത് കോരൻടെ  മോൻ ഒന്നും മറക്കരുത്....... കോരൻടെ മോൻ :-മറന്നില്ല.... ഓർമ്മയുണ്ട്........ നിങ്ങളെ പേപ്പട്ടിയെ പോലെ ഓടി ച്ചിട്ടപ്പോൾ ഞങ്ങളുടെ ചാളകളിൽ ഒളിപ്പിച്ചത്.... വെള്ളം ഞങ്ങളു കുടിച്ച് വറ്റു നിങ്ങൾക്ക് വിളമ്പിയത്.... വിപ്ളവത്തിൻടെ ആവേശം തണുത്തു പോകാതിരിക്കാൻ നിങ്ങൾക്ക് ഉദ്ദരിച്ചപ്പോഴെക്കെ ഞങ്ങളുടെ പെണ്ണുങ്ങൾ കൂടെ കിടന്നു തന്നത്... അങ്ങിനെയുണ്ടായ ദിവ്യ ഗർഭങ്ങളെകുറിച്ച്....... റിപ്പോർട്ടർ :-എന്നിട്ടും നിങ്ങൾ കമ്മ്യൂണിസ്റ്റുകാരായ് തുടരുന്നത് എന്തിനാണ്....? കോരൻടെ മോൻ :- അതെ ഞങ്ങളിപ്പോഴും കമ്മ്യൂണിസ്റ്റാണ്... നിങ്ങൾ ഹിന്ദുവോ മുസൽമാനോ കൃസ്ത്യാനിയോ ആവുന്നതുപോലെ ഞങ്ങൾ അപ്പൻഅപ്പൂപ്പൻമാരായി കമ്മ്യൂണിസ്റ്റാണ് എന്നതല്ല അതിനുത്തരം...!! കമ്മ്യൂണിസം എന്നും എവിടെയും എപ്പോഴും വേട്ടയാടപെട്ടവൻട...

രക്തസാക്ഷി...

രക്തസാക്ഷി... ************** സത്യൻ... മതിലകത്തെ ദളിതരുടെ ജീവിക്കുന്ന രക്തസാക്ഷി. , കുഴിച്ചുമൂടപ്പെട്ട സത്യങ്ങളുടെ കാവൽക്കാരൻ.. മിനുമിനുത്ത പോളീസ്റ്റർ മുണ്ട് ഗൾഫുകാരുടെ മാത്രം കുത്തകയായിരുന്ന കാലത്ത് ഒരു ദളിതൻ അത് ഉടുത്തു നടന്നാൽ കട്ടതാവാനേ തരമുളളു എന്ന പൊതുബോധം സത്യനെ കളളനാക്കി... കൊണ്ടുപോയി തല്ലിചതച്ച് ഭ്രാന്തനാക്കിയപ്പോൾ അറിയണം ഭരണകൂടത്തിനും പോലീസിനും പാവം ദളിതരോടുളള കരുതൽ... മതിലകത്തിൻടെ നാട്ടുവഴികളിൽ സത്യനിപ്പോഴും പുലമ്പികൊണ്ട് പായുന്നുണ്ട്.... ഇനിയൊന്നും ആരോടും അയാൾക്കു പറയാനില്ല.. എങ്കിലും... മതിലകത്തുകാരനായതിൽ ലജ്ജിക്കണമെന്ന് നമ്മളെ ഇടക്കിടെ ഓർമ്മപ്പെടുത്തുന്നുണ്ട്.. ദളിതനായതു കൊണ്ടുമാത്രം ഭ്രാന്തനായ സത്യൻ. ...!!

പ്രണയം

പ്രണയം ********** വിഷ സർപ്പത്തിനൊപ്പമാണ് ഉറങ്ങാൻകിടന്നത്... ഉറക്കത്തിലെപ്പോഴെങ്കിലും വിഷം തീണ്ടിയേക്കും.. പക്ഷെ.... മരണത്തേക്കാൾ വലുതെല്ലെ നമുക്ക് പ്രണയം....

നോട്ടം...

നോട്ടം... ******* ഒരുനോട്ടത്തിന് ഇരമ്പിയാർക്കുന്ന കടലിനെ തുറന്നുവിടാനാകും.. സ്വന്തമെന്ന് ഇതുവരെ നിനച്ചതൊന്നും അങ്ങിനെയല്ലെന്ന് പറയാനാകും... കരുതിയതൊന്നും അരുതെന്ന് വിളിച്ചു പറയാനാകും

നിർഭയ..എന്ന മകൾക്ക്

നിർഭയ..എന്ന മകൾക്ക് ------------------------ കൊന്നിട്ടും തിന്നാതെ... ബാക്കിവെച്ചതെന്തിന് പക്ഷംപിടിച്ച് ഓടിവരുന്നവർക്ക് ഉപ്പുനോക്കുവാനോ..... ?