Posts

ഒരു വായനശാല വിപ്ലവം എന്ന യമ എഴുതിയ കഥയെക്കുറിച്ച് സുധീഷ് അമ്മവീട്

Image
  യമ   യുടെ വായനശാല വിപ്ലവം എന്ന കഥ വായിച്ചു.. വായനശാല വിപ്ലവം കഥ ഒരു ഒരു പ്രണയ കഥ എന്ന രീതിയിൽ തുടങ്ങി തുടങ്ങികേരളത്തിൻറെ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷത്തിലേക്ക് നാടകീയമായി പടർന്നുകയറിയ ഒരു കഥയാണ് ചർച്ചകൾക്കായ് ചിലത് കുറിച്ചിടട്ടെ ജാതി രാഷ്ട്രീയത്തെ ശരിയായ രീതിയിൽ അഡ്രസ്സ് ചെയ്തിട്ടില്ലെങ്കിലും അത്തരത്തിൽ അഡ്രസ്സ് ചെയ്യുന്നത് പോലെ ഒരു  തോന്നൽ നമുക്കിടയിൽ ഉണ്ടാക്കാൻ ഈ കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്  മാത്രമല്ല ലീലാമ്മ ജാതി ശരീരത്തോട് കഥയിലുടനീളം അലിഞ്ഞു തീരുന്നതായാണ്  അനുഭവപ്പെടുന്നത് അതിനൊരു  എതിർവാദത്തിന് ഒരു കുതറി ച്ചയെങ്കിലും ലീലാമ്മയിൽ ഉണ്ടാക്കിയെടുക്കാൻ കഥാകാരി ശ്രമിച്ചിട്ടില്ല  എന്ന് തന്നെ പറയാം  രണ്ടാമത്തെ വായന സാധ്യമായാൽ നിങ്ങൾക്ക് ഈ കഥയെ മറ്റൊരു തരത്തിൽ നിരീക്ഷിക്കാം  ഒരു വിപ്ലവം എന്നത് ഏതെങ്കിലും തരത്തിലുള്ള കുറുക്കുവഴിയിലൂടെ നേടിയെടുക്കുന്നതാണ് എന്ന ഒരു സാമാന്യബോധത്തെ  ബോധപൂർവ്വമോ  അല്ലാതെയോ ഉല്പാദിപ്പിക്കുന്നുണ്ട്  ഈ കഥ മറ്റൊന്ന് ഒരു പഞ്ചവടിപാലം പോലെയുള്ള ഒരു ആക്ഷേപഹാസ്യ ത്തിൻറെ രൂപത്തിൽ ഒരു രാഷ്ട്രീ...

മുള്ള്

Image
മുള്ള് ----------- നടന്ന് ... നടന്ന് …. നടന്ന് … അവർക്ക് ചിറകു മുളച്ചു പിന്നെ  പറന്ന് പറന്ന്… സ്വപ്നം നെയ്ത് കൊക്കുരുമ്മി അവർ കൂടേറി …. മുട്ടയിട്ടു …. വിരിയിച്ചു തൊട്ടിലാട്ടി പാടിയുറക്കി … ഉറക്കമുണരുമ്പോൾ നടന്ന ... നടന്ന് .. പറന്ന്... പറന്ന്.. വീണ്ടുകീറിയ കാലുകൾ പിടഞ്ഞതേയില്ല… വരണ്ട തൊണ്ടകൾ അലർച്ചയായില്ല … അവർ അവരെ ഒരു പതകയായി കാറ്റിലാട്ടി അതിർത്തിയിൽ ഞാട്ടിയിട്ടു … ഇത് ശത്രു രാജ്യത്തിന്റെ വരമ്പാണ് ... ഇത് മുറിച്ചു കടക്കരുത് ഇത് വെറുതെ ചത്തുവീഴാനുള്ള പാടമാണ് ... ഇവിടെ നമുക്ക് നമ്മളെയിങ്ങനെ വിതച്ചിടാം … നാളെ നല്ല നാളെ നമുക്ക് ഒന്നുകൂടി മുളക്കാം അെല്ലെങ്കി വേണ്ട … വിളവെടുക്കാൻ . അവർ വരട്ടെ കൊയ്തെടുത്ത് നമ്മളെയവർ കൊത്തി അന്നേരം മുള്ളു പോലെ കൂർത്ത് അവരുടെ കഴുത്ത് പിളർക്കണം              - സുധീഷ് അമ്മവീട്

കളരി പറമ്പ് ഗ്രാമീണ വായനശാലയുടെ"വായനയുടെ ലോകം" വാട്സ് ആപ്പ് കൂട്ടായ്മ സംഘടിപ്പിക്കുന്ന100 കഥകളുടെ വായന

Image
കളരി പറമ്പ് ഗ്രാമീണ വായനശാലയുടെ "വായനയുടെ ലോകം" വാട്സ് ആപ്പ് കൂട്ടായ്മ സംഘടിപ്പിക്കുന്ന 100 കഥകളുടെ വായന ഇന്ന് 50ാം ദിവസം പി.എസ് റഫീക്ക് എഴുതിയ ഗുജറാത്ത് എന്ന കഥയാണ് ഇന്ന് അവലോകനത്തിനായ് തെരഞ്ഞെടുത്തിരിക്കുന്നത് അവതരണം:  എം.എസ്.ദിലീപ്  ചർച്ചയിൽ കഥാകാരൻ പി.എസ്. റഫീക്കിന്റെ സാന്നിദ്ധ്യവും ഇന്നത്തെ സർഗ്ഗ സംവാദത്തിന് മാറ്റുകൂട്ടും കോവിസ് 19 പശ്ചാത്തലത്തിൽ മുൻപെങ്ങുമില്ലാത്ത വിധം ലോകം ഭയപ്പാടിന്റെയും ആശങ്കയുടെയും നിഴലിലാണ്. ഈ മഹാദുരന്തത്തെ നേരിടാൻ മനുഷ്യൻ സർവ്വ സന്നാഹങ്ങളുമായ് പോരാട്ടം തുടരുകയാണ്.സാമൂഹ്യ അകലം പാലിച്ച് മാനസീകമായി ഐക്യപ്പെട്ടുകൊണ്ട് ലോകത്തിന്റെ എല്ലാ കോണിലെയും ജനങ്ങളുടെ സഹനത്തിനും അതിജീവനത്തിനും വേണ്ടി മനുഷ്യരാശി ജാഗ്രതയോടെ അത്യന്തം കരുതലോടെ ഇരിക്കുന്നു. രോഗത്തിന്റെ വ്യാപനം തടയുവാൻ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ നിഷ്കർഷിച്ച ലോക്ക് ഡൗണിലൂടെയാണ് നാം കടന്നുപോകുന്നത്. കൂട്ടുകൂടാനും ചേർന്നു നിൽക്കാനുമുള്ള മനുഷ്യന്റെ നൈസർഗ്ഗീകമായ ആഗ്രഹങ്ങളെ ഇത് കുറച്ചൊന്നുമല്ല ബാധിച്ചത്. ജോലി, അതിലൂടെ നമ്മൾ ഇടപെട്ട സാമൂഹിക ബന്ധങ്ങൾ, യാത്രകൾ ,സൗഹൃദങ്ങൾ നാം നേടിയ സാമ്പത്തീക സുരക്ഷി...

എരി. - പറയൻ എരിയുടെ ചരിത്രം ....പ്രദീപൻ പാമ്പിരിക്കുന്നിന്റെ"എരി " എന്ന നോവലിനെ പരിചയപ്പെടുത്തുന്നു - സുധീഷ് അമ്മവീട്

Image
പ്രദീപൻ പാമ്പിരിക്കുന്നിന്റെ "എരി " എന്ന നോവലിനെ പരിചയപ്പെടുത്തുന്നു                - സുധീഷ് അമ്മവീട് പ്രദീപൻ പാമ്പിരിക്കുന്നിന്റെ ഒരു ഗവേഷണ സഞ്ചാര സാഹിത്യം എന്ന നിലയിൽ എഴുതപ്പെട്ട ഒരു നോവലാണ് എരി …. ചരിത്രമില്ലാത്തവരുടെ ചരിത്രമായി ഇതിനെ പ്രദീപൻ പാമ്പിരിക്കുന്ന് ഇതിനെ സാക്ഷ്യപ്പെടുത്തുന്നു. ഓരോ ദേശവും അതിന്റെ നിർമ്മിതിയുടെ ചരിത്ര വഴികൾ പരിശോധിച്ചാൽ അതിന് വളമായി അലിഞ്ഞുചേർന്ന ഒട്ടനവധി പേരുടെ ജീവിതങ്ങളുണ്ടാകും അവരുടെ പേരുകൾ എവിടെയെങ്കിലും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടാകണമെന്നില്ല …. സ്തൂപങ്ങളോ മണ്ഡപങ്ങളോ സ്ഥാപിക്കപെടണമെന്നില്ല... എന്നാൽ അതിന്റെ ഓർമ്മകളുടെ ഒരു തലപിടിച്ചുനടന്നാൽ കഥകളായും മിത്തുകളായും ചിലർ വെളിച്ചപ്പെടും. അങ്ങനെ ഒരു നാടിന്റെ ഓർമ്മകളുടെ ആഴങ്ങളിൽ കൊത്തിവെക്കപ്പെട്ട ഒരു അടയാളമാണ് പറയൻ എരി ....! പറയൻ എരി ഒരു സാധാരണ ആളല്ല ചില സവിശേഷതകളാലാണ് അവർക്കിടയിൽ അയാളിപ്പോഴും ജീവിച്ചിരിക്കുന്നത്.  ചിലർ ഭയത്തോടെ ചിലർ അത്ഭുതത്തോടെ ചിലർ സ്നേഹത്തോടെ മറ്റു ചിലർ ആരാധനയോടെ അങ്ങനെ ഒരു നാട് മുഴുവൻ എരിയെ കുറിച്ചുള്ള വർത്തമാനങ്ങളാൽ രാപകലുകൾ തീർത്ത...
അതിജീവനത്തിന്റെ സർഗ്ഗാത്മക   പോരാട്ടങ്ങൾ  കോവിസ് 19 പശ്ചാത്തലത്തിൽ മുൻപെങ്ങുമില്ലാത്ത വിധം ലോകം ഭയപ്പാടിന്റെയും ആശങ്കയുടെയും നിഴലിലാണ്. ഈ മഹാദുരന്തത്തെ നേരിടാൻ മനുഷ്യൻ സർവ്വ സന്നാഹങ്ങളുമായ് പോരാട്ടം തുടരുകയാണ്.സാമൂഹ്യ അകലം പാലിച്ച് മാനസീകമായി ഐക്യപ്പെട്ടുകൊണ്ട് ലോകത്തിന്റെ എല്ലാ കോണിലെയും ജനങ്ങളുടെ സഹനത്തിനും അതിജീവനത്തിനും വേണ്ടി മനുഷ്യരാശി ജാഗ്രതയോടെ അത്യന്തം കരുതലോടെ ഇരിക്കുന്നു. രോഗത്തിന്റെ വ്യാപനം തടയുവാൻ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ നിഷ്കർഷിച്ച ലോക്ക് ഡൗണിലൂടെയാണ് നാം കടന്നുപോകുന്നത്. കൂട്ടുകൂടാനും ചേർന്നു നിൽക്കാനുമുള്ള മനുഷ്യന്റെ നൈസർഗ്ഗീകമായ ആഗ്രഹങ്ങളെ ഇത് കുറച്ചൊന്നുമല്ല ബാധിച്ചത്. ജോലി, അതിലൂടെ നമ്മൾ ഇടപെട്ട സാമൂഹിക ബന്ധങ്ങൾ, യാത്രകൾ ,സൗഹൃദങ്ങൾ നാം നേടിയ സാമ്പത്തീക സുരക്ഷിതത്വം എല്ലാം ഒരു ദിവസം റദ്ദു   ചെയ്യപ്പെടുമ്പോൾ ഒരു സാമൂഹിക ജീവി എന്ന നിലയിലുള്ള മനുഷ്യന്റെ താളം തെറ്റി വിഭ്രാന്തിയിലേക്കും ഭയപ്പാടിലേക്കും വീണുപോയി. അവിടെ നിന്നും അവനെ സ്വാഭാവികതയിലേക്ക് വീണ്ടെടുക്കാൻ സർഗ്ഗാത്മക ആവിഷ്ക്കാരങ്ങൾക്കേ കഴിയൂ. പുസ്തകങ്ങളുടെ ലോകത്തേക്ക് അവൻ സ്വാഭാവി...

ഗസൽ മഴ Gazal Mazha- രചന: സുധീഷ് അമ്മവീട്, സംഗീതം : സതീഷ്ബാബു, ആലാപനം : ശ...

Image

വേരുപിടിക്കാത്ത ചെടികൾ

Image
വേരുപിടിക്കാത്ത ചെടികൾ -------------------------- ---- പറിച്ചു നടലുകളുടെ ആവർത്തനങ്ങളാൽ വേരു പൊട്ടിയ ചെടികളായിരുന്നു നാം…. ഒടുവിലെപ്പോഴെങ്കിലും വിതയ്ക്കപ്പെട്ടിടത്തു തന്നെ വേരുറപ്പിക്കാൻ കൊതിച്ചിരുന്നു …. അന്നേരം സ്വന്തം മണ്ണിലെ പാറ വിണ്ട് ഉറവ കിനിയുമെന്ന സ്വപ്നം കാത്തുവെച്ചിരുന്നു…. അതിനു മുമ്പ് ചത്തുപോകാതിരിക്കാൻ അതിനു വേണ്ടിയാണീ പലായനങ്ങൾ രാജ്യം നമ്മുടേതല്ലയെങ്കിൽ നമ്മൾ അതിനകത്ത് എവിടെയായിരുന്നാലും കുടിയേറ്റക്കാർ തന്നെ ഞങ്ങളുടെ ദേശ സങ്കൽപ്പങ്ങളെ രേഖകൾ കാട്ടി തെളിയിച്ചെടുക്കാനാകില്ല വിശപ്പെന്ന കൊടിയടയാളമാണ് ഞങ്ങളുടെ ദേശീയത നിലവിളികളാണ് ഞങ്ങളുടെ ദേശീയ ഗാനം ഞങ്ങളോട് അതിർത്തിയിൽ കാവൽ നിൽക്കുന്ന പട്ടാളക്കാരുടെ ധീര കഥകൾ പറഞ്ഞേക്കരുത് കാൽ വെക്കുന്നിടത്തെല്ലാം ഞങ്ങൾക്ക് അതിരുകളായിരുന്നു ഉയർത്തിക്കെട്ടിയ മതിലുകളായിരുന്നു ചുറ്റും അപ്പുറം വെളിച്ചമുള്ള കാഴ്ച്ചകൾ ഞങ്ങൾക്കിടമില്ലാത്ത ആഘോഷങ്ങൾ ഇപ്പുറം കെട്ടുപോയ കണ്ണുകൾ ചത്ത സ്വപ്നങ്ങളുടെ ചെളി കുണ്ടുകൾ കറുത്ത പൂക്കളാലലങ്കരിച്ച ശവമാടങ്ങൾ പോലെ …. ഞങ്ങൾ നടന്നത് നിങ്ങൾ തീർത്ത അതിരുകൾക്ക് കുറുകെയാണ് ചെരുപ്പിടാത്ത കാലുകളിൽ നിന്ന് വാർന്നൊലിക്ക...