വേരുപിടിക്കാത്ത ചെടികൾ
വേരുപിടിക്കാത്ത ചെടികൾ
-------------------------- ----
പറിച്ചു നടലുകളുടെ
ആവർത്തനങ്ങളാൽ
വേരു പൊട്ടിയ
ചെടികളായിരുന്നു നാം….
ഒടുവിലെപ്പോഴെങ്കിലും
വിതയ്ക്കപ്പെട്ടിടത്തു തന്നെ
വേരുറപ്പിക്കാൻ
കൊതിച്ചിരുന്നു ….
അന്നേരം സ്വന്തം മണ്ണിലെ
പാറ വിണ്ട്
ഉറവ കിനിയുമെന്ന
സ്വപ്നം കാത്തുവെച്ചിരുന്നു….
അതിനു മുമ്പ്
ചത്തുപോകാതിരിക്കാൻ
അതിനു വേണ്ടിയാണീ
പലായനങ്ങൾ
രാജ്യം നമ്മുടേതല്ലയെങ്കിൽ
നമ്മൾ അതിനകത്ത്
എവിടെയായിരുന്നാലും
കുടിയേറ്റക്കാർ തന്നെ
ഞങ്ങളുടെ ദേശ സങ്കൽപ്പങ്ങളെ
രേഖകൾ കാട്ടി
തെളിയിച്ചെടുക്കാനാകില്ല
വിശപ്പെന്ന കൊടിയടയാളമാണ്
ഞങ്ങളുടെ ദേശീയത
നിലവിളികളാണ് ഞങ്ങളുടെ
ദേശീയ ഗാനം
ഞങ്ങളോട് അതിർത്തിയിൽ
കാവൽ നിൽക്കുന്ന
പട്ടാളക്കാരുടെ
ധീര കഥകൾ പറഞ്ഞേക്കരുത്
കാൽ വെക്കുന്നിടത്തെല്ലാം
ഞങ്ങൾക്ക് അതിരുകളായിരുന്നു
ഉയർത്തിക്കെട്ടിയ
മതിലുകളായിരുന്നു ചുറ്റും
അപ്പുറം വെളിച്ചമുള്ള കാഴ്ച്ചകൾ
ഞങ്ങൾക്കിടമില്ലാത്ത
ആഘോഷങ്ങൾ
ഇപ്പുറം
കെട്ടുപോയ കണ്ണുകൾ
ചത്ത സ്വപ്നങ്ങളുടെ
ചെളി കുണ്ടുകൾ
കറുത്ത പൂക്കളാലലങ്കരിച്ച
ശവമാടങ്ങൾ പോലെ ….
ഞങ്ങൾ നടന്നത്
നിങ്ങൾ തീർത്ത അതിരുകൾക്ക്
കുറുകെയാണ്
ചെരുപ്പിടാത്ത കാലുകളിൽ നിന്ന്
വാർന്നൊലിക്കുന്ന ചോര കൊണ്ട്
പുതിയ രാജ്യത്തിന്റെ ഭൂപടം
ഞങ്ങൾ വരക്കുകയാണ്
തോളിലേറ്റിയ
തളർന്ന പൈതങ്ങളുടെ
വറ്റിയ കണ്ണുകളിലേക്ക്നോക്കു
അതിൽ കാണാം
രാഷ്ട്രമെന്ന കുറ്റകരമായ
ഗൂഢാലോചനയുടെ
നാനാർത്ഥങ്ങൾ ….
കടലിൽ പൂണ്ടു പോയ
കുറെ മനുഷ്യരുടെ
ഒടുവിലത്തെ പിടച്ചിൽ കണ്ട്
ഇടറാതെ രാജ്യസുരക്ഷയിൽ
പുളകിതരായ ആൾക്കൂട്ടം
ഇപ്പോൾ
അതിരുകളില്ലാത്ത
ദൈവ സ്നേഹത്തിന്റെ
പാട്ടു പാടുന്നു ….
നിലയുറപ്പിക്കാനായ്
കടൽ തുരന്ന് തുരന്ന്
അവർ ഒരു രാജ്യം കണ്ടുപിടിച്ചു
തിരകൾക്കു മീതെ
അവരുടെ ഉടലുകൾ കൊണ്ട്
അവരൊരു
ദേശീയ പതാക വിരിച്ചിട്ടു.......
--------------------------
പറിച്ചു നടലുകളുടെ
ആവർത്തനങ്ങളാൽ
വേരു പൊട്ടിയ
ചെടികളായിരുന്നു നാം….
ഒടുവിലെപ്പോഴെങ്കിലും
വിതയ്ക്കപ്പെട്ടിടത്തു തന്നെ
വേരുറപ്പിക്കാൻ
കൊതിച്ചിരുന്നു ….
അന്നേരം സ്വന്തം മണ്ണിലെ
പാറ വിണ്ട്
ഉറവ കിനിയുമെന്ന
സ്വപ്നം കാത്തുവെച്ചിരുന്നു….
അതിനു മുമ്പ്
ചത്തുപോകാതിരിക്കാൻ
അതിനു വേണ്ടിയാണീ
പലായനങ്ങൾ
രാജ്യം നമ്മുടേതല്ലയെങ്കിൽ
നമ്മൾ അതിനകത്ത്
എവിടെയായിരുന്നാലും
കുടിയേറ്റക്കാർ തന്നെ
ഞങ്ങളുടെ ദേശ സങ്കൽപ്പങ്ങളെ
രേഖകൾ കാട്ടി
തെളിയിച്ചെടുക്കാനാകില്ല
വിശപ്പെന്ന കൊടിയടയാളമാണ്
ഞങ്ങളുടെ ദേശീയത
നിലവിളികളാണ് ഞങ്ങളുടെ
ദേശീയ ഗാനം
ഞങ്ങളോട് അതിർത്തിയിൽ
കാവൽ നിൽക്കുന്ന
പട്ടാളക്കാരുടെ
ധീര കഥകൾ പറഞ്ഞേക്കരുത്
കാൽ വെക്കുന്നിടത്തെല്ലാം
ഞങ്ങൾക്ക് അതിരുകളായിരുന്നു
ഉയർത്തിക്കെട്ടിയ
മതിലുകളായിരുന്നു ചുറ്റും
അപ്പുറം വെളിച്ചമുള്ള കാഴ്ച്ചകൾ
ഞങ്ങൾക്കിടമില്ലാത്ത
ആഘോഷങ്ങൾ
ഇപ്പുറം
കെട്ടുപോയ കണ്ണുകൾ
ചത്ത സ്വപ്നങ്ങളുടെ
ചെളി കുണ്ടുകൾ
കറുത്ത പൂക്കളാലലങ്കരിച്ച
ശവമാടങ്ങൾ പോലെ ….
ഞങ്ങൾ നടന്നത്
നിങ്ങൾ തീർത്ത അതിരുകൾക്ക്
കുറുകെയാണ്
ചെരുപ്പിടാത്ത കാലുകളിൽ നിന്ന്
വാർന്നൊലിക്കുന്ന ചോര കൊണ്ട്
പുതിയ രാജ്യത്തിന്റെ ഭൂപടം
ഞങ്ങൾ വരക്കുകയാണ്
തോളിലേറ്റിയ
തളർന്ന പൈതങ്ങളുടെ
വറ്റിയ കണ്ണുകളിലേക്ക്നോക്കു
അതിൽ കാണാം
രാഷ്ട്രമെന്ന കുറ്റകരമായ
ഗൂഢാലോചനയുടെ
നാനാർത്ഥങ്ങൾ ….
കടലിൽ പൂണ്ടു പോയ
കുറെ മനുഷ്യരുടെ
ഒടുവിലത്തെ പിടച്ചിൽ കണ്ട്
ഇടറാതെ രാജ്യസുരക്ഷയിൽ
പുളകിതരായ ആൾക്കൂട്ടം
ഇപ്പോൾ
അതിരുകളില്ലാത്ത
ദൈവ സ്നേഹത്തിന്റെ
പാട്ടു പാടുന്നു ….
നിലയുറപ്പിക്കാനായ്
കടൽ തുരന്ന് തുരന്ന്
അവർ ഒരു രാജ്യം കണ്ടുപിടിച്ചു
തിരകൾക്കു മീതെ
അവരുടെ ഉടലുകൾ കൊണ്ട്
അവരൊരു
ദേശീയ പതാക വിരിച്ചിട്ടു.......
Comments
Post a Comment