Posts

ഒരു ഏക്ടിവിസ്റ്റായ കവി സുഹൃത്തിന്റെ ഡയറിയിലെ ഒടുവിലത്തെ പേജ്

Image
ഒരു ഏക്ടിവിസ്റ്റായ കവി സുഹൃത്തിന്റെ ഡയറിയിലെ ഒടുവിലത്തെ പേജ് ............................................... അതെ... അത് ഇപ്രകാരമായിരിക്കും ഇന്നലെയായിരുന്നു ഞാൻ മരണ പെട്ടത്.... ആത്മസംഘർഷങ്ങളാൽ ഇടനെഞ്ചു പൊട്ടിയായിരിക്കാം അതു സംഭവിച്ചെതെന്ന് എന്നിലെ കവി... എന്റെ വാക്കിന്റെ മുള്ളേറ്റ് നൊന്തവർ കഠാരയുമായി തിരികെ വന്നതാകാമെന്ന് എന്റെ കുറ്റസമ്മതം... എന്റെ പോക്കറ്റിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പ്... കള്ളം പറയുന്നതായിരുന്നു..... എനിക്ക് ഉറപ്പുണ്ട് ഞാൻ ആത്മഹത്യ ചെയ്യാനിടയില്ല.... അങ്ങിനെയായിരുന്നുവെങ്കിൽ ജാതി വിളിച്ച് നഗ്‌നാക്കപ്പെട്ട കളിപറമ്പിലോ.... ക്ലാസ് മുറിയിലോ അത് എത്രയോ  മുമ്പ് സംഭവിക്കുമായിരുന്നു.. ആത്മരതികളാൽ ചർച്ച കൊഴുത്ത സെമിനാർഹാളിൽ ദളിതന്റെ ആത്മവിലാപങ്ങൾ ചർദ്ദിച്ചപ്പോൾ ഭ്രാന്തനെന്ന വിളികേട്ട് ഇറങ്ങിപോന്നതായിരുന്നുഞാൻ.. ചവിട്ടിയുടക്കപ്പെട്ട എന്റെ വൃഷ്ണസഞ്ചി ഒരുവംശഹത്യയുടെ കഥ പറയും...! ഒടുവിൽ... ഒടുവിൽ പറഞ്ഞതെന്താണ്? ദളിതന്റെ കൂരകളിലൂടെ ഒളിച്ചു കടത്തിയ  മാണിക്യമാണ് നമ്മുടെ പ്രസ്ഥാനമെന്ന്... !! അതെ... അതാണവരെ ശരിക്കും ചൊടിപ്പിച്ചത്.... ...

ഒരു ഏക്ടീവിസ്റ്റ് ആയ കവിയുടെ ഡയറിയിലെ അവസാനത്തെ പേജ്

ഭീമ കൊറുഗേവ്

ചരിത്രത്തെ ഒളിച്ചുവെക്കാൻ...ബൽറാം... ഒരു ഉപാധിയായി... മറ്റെല്ലാ കാലത്തും എന്ന പോലെ.... എന്തുകൊണ്ട് മഹാരാഷ്ട്രയിലെ ദളിതു പ്രക്ഷോഭം കേരളത്തിലെ മാധ്യമങ്ങൾ കാണാതെ പോകുന്ന...

സെമിനാർ ഹാളിലെ പൂച്ച പറഞ്ഞത്.....

സെമിനാർ ഹാളിലെ പൂച്ച പറഞ്ഞത്..... -------------- ആവിഷ്ക്കാര സ്വാതന്ത്ര്യം കൊണ്ടാടിയ സെമിനാർ ഹാളിലേക്ക് ഒരു പട്ടി കുരച്ചു കൊണ്ടെത്തുകയായിരുന്നു.. സ്വയം പ്രഖ്യാപിത ബുദ്ധിജീ...

പുലയടി-- ഇന്ദുമേനോന്റെ പുലയടി എന്ന കഥയെക്കുറിച്ച് സുധീഷ് അമ്മവീടിന്റെ നിരീക്ഷണം

Image
24 September 2016 21:39  നിങ്ങളനുഭവിക്കാത്ത ജീവിതം ..................................... ഈ ലക്കം മാതൃഭൂമിയിലെ ഇന്ദുമേനോന്റെ കഥ പുലയടി... ഒരു ദളിതു കഥ എന്നു തന്നെ പറയേണ്ടുന്ന കഥ... ഒരു അർത്ഥത്തിൽ ഇതൊരു പുതിയ കഥയല്ല... ദളിതർക്കിടയിലെ പണ്ടെ പറഞ്ഞു തടങ്ങിയ കഥ.. പക്ഷെ പൊതുബോധത്തിൽ നിന്നും എന്തു കൊണ്ടോ മാറ്റി നിറുത്തപ്പെട്ട യാഥാർത്ഥ ദളിതന്റെ വിലാപങ്ങൾ തന്നെയാണ് ഇത്.... അവന് ഇത് വെറും കഥയല്ല... മറ്റുള്ളവന് ഇത് അതിഭാവുകത്വമാണെന്ന് പറഞ്ഞു ഒഴിവാക്കാനാ യേക്കാം... ഇന്ദുമേനോൻ എന്ന കഥാകൃത്തിൽ നിന്നും ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഒരു പ്രത്യേക ആഖ്യാനരീതിയാണിത്.. ദളിത് ഭാഷയെ വീണ്ടെടുത്ത അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ ഒരു എഴുത്ത്... മാതൃഭൂമി കഴിഞ്ഞ രണ്ടു ലക്കങ്ങളിലായി കഥാസാഹിത്യത്തിന് അമൂല്യമായ കഥകൾ നൽകുകയാണ്..... ബിരിയാണിയുടെ വിവാദങ്ങൾ കെട്ടടങ്ങുംമുമ്പെ... ദളിതന്റെ ചോര കൊണ്ട് വേവിച്ച മറ്റൊരു  ഡിഷ്... എല്ലാവർക്കും ഒരുപോലെ രുചിക്കാനിടയില്ലാത്ത ഒന്ന്..കാരണം നമ്മൾ അനഭവിക്കാത്ത ജീവിതങ്ങൾ നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്... നമുക്ക് മതേതരത്വം സംസാരിക്കാം.. സംവദിക്കാം സെമിനാറുകളിൽ.. കയ്യടി നേടാം.... ...

ഇനിയും രേഖപ്പെടുത്താത്ത ഒരു ആത്മഹത്യാ കുറിപ്പ്

Image
ഇനിയും രേഖപെടുത്താത്ത ഒരു ആത്മഹത്യാകുറിപ്പ്... ................................................. ഏയ് രോഹിത്ത് കാൾസാഗൻടെ അന്വേഷണങ്ങൾ നിന്നിലൂടെ തുടരുമെന്നത് നിൻടെ മാ(തം സ്വപ്നമായിരുന്നു... നിൻടെ ആത്മഹത്യാകുറിപ്പ് ചരി(ത സാഹിത്യമോ ശാസ്(ത സാഹിത്യമോ ആകാൻ തരമില്ല... പക്ഷെ അതിൽ.... ഒരു ദളിതൻടെ ചരി(തവും വർത്തമാനവും ഭാവിയും രേഖ പെടുത്താതെ പോയിട്ടില്ല... നിൻടെ പറച്ചിലുകൾ മാനവീകതയെ കുറിച്ചുള്ള വിലാപങ്ങളെന്ന് സാമാന്യ വൽക്കരിച്ചേക്കും മറിച്ചു അടിസ്ഥാനപരമായി നീയൊരു  ദളിതനായിരുന്നു അതായിരുന്നു സത്യം... ഒരു ദളിതനായി  ജീവിക്കുകഎന്നതും വലിയ സ്വപ്നങ്ങൾ  കാണുകയെന്നതും എ(ത അസാധ്യമാണെന്നാണ് നീയും  പറഞ്ഞുവെച്ചത്.. ഒന്നുറപ്പിക്കൂ.............. ദളിതൻ  അന്നും ഇന്നും ഒരു വോട്ടുബാങ്കല്ല അതുകൊണ്ട് അവനെ പരിഗണിക്കുക   എന്നത് ആരുടെയും രാഷ്(ടീയ അജണ്ടയല്ല ദളിതുരാജ്യം എന്നല്ല ദളിതൻടെതുകൂടിയായ രാജ്യം അതായിരുന്നു സ്വപ്നം എന്നത്തെയും പോലെ........ ഭാഗ്യം.. അസഹിഷ്ണുത (പകടിപ്പിച്ചതുകൊണ്ട് വിട്ടുപോകാനും  ചെന്നെത്താനും ഒരു രാജ്യം  ഇല...

സമാന്തരങ്ങൾ

സമാന്തരങ്ങൾ.... ******************* തന്ന കരുതലിന് തിരികെ ചോദിക്കുന്നത് എന്തുമാകാം....!!? ഒരു വേള പറഞ്ഞതാകാം പറഞ്ഞ് പഴകിയതുമാകാം.. ഒരാൾ കാറ്റൂതുന്നു.. മറ്റൊരാൾ കുളിരു കൊള്ളുന്നു...? ഉ...