അംബിക സുതന്റെ പ്രാണവായു എന്ന കഥയെ കുറിച്ച് സുധീഷ് അമ്മവീട്
അംബിക സൂതൻ മാങ്ങാട് മലയാളത്തിന്റെ കഥാ സാഹിത്യത്തിന്റെ ആധുനീക കാലഘട്ടത്തെ അടയാളപെടുത്തിയ കഥാകാരിൽ പ്രധാനിയായ ഒരാൾ താൻ ജീവിക്കുന്ന ഇടത്തെ , കാലത്തെ ഇത്രയേറെ നിർവ്വചിച്ച എഴുത്തുകാരൻ ആധുനീക കഥാ സാഹിത്യത്തിൽ മറ്റൊരാളുണ്ടാകില്ല … തന്റെ നാടായ കാസർകോഡിലെ എൻഡോ സൾഫാൻ ബാധിത പ്രദേശത്തെ ദുരന്തങ്ങളെ നേരിൽ കണ്ട് എഴുതിയ എൻമകജെ ... മനുഷ്യന്റെ പരിസ്ഥിതി ചൂഷണവും പ്രകൃതിയുടെ കാലക്രമങ്ങൾ മാറി പ്രതിപ്രവർത്തനങ്ങളും രണ്ടു മത്സ്യങ്ങളുടെ യാത്രയിലൂടെ വിശദീകരിച്ച കഥ രണ്ടു മത്സ്യങ്ങൾ ഇത്രയും തന്നെ അംബിക സൂതന്റെ തന്റെ കാലത്തോടും നാടിനോടും ഉള്ള നീതിപൂർവ്വമായ ഐക്യ പെടലാണ്. കോവിഡ് 19 അതിന്റെ ഭീകരമായ രണ്ടാം ഘട്ടം ആടി തിമിർക്കുമ്പോൾ ഇന്ത്യയുടെ ഭൂരിഭാഗം ഇടങ്ങളിൽ പ്രാണവായു കിട്ടാതെ പിടഞ്ഞു വീഴുന്ന ദൃശ്യങ്ങൾ നമ്മെ ഭീതിപെടുത്തുന്നു. ഓക്സിജൻ പണം കൊടുത്തു വാങ്ങുന്ന ഒരു കാര്യം നമ്മുടെ വന്യമായ ആലോചനകളിൽ പോലും സംഭവിക്കിനിടയില്ലാത്ത ഒരു കാലത്താണ് പ്രാണവായു എന്ന ഒരു കഥ എഴുതപ്പെടുന്നത്. Up യിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടികൾക്ക് പ്രാണവായു നിഷധിക്കപ്പെട്ട് മരണത്തിലേക്ക് തള്ളിയിടപെട്ടപ്പോൾ...