പടവുകൾക്കപ്പുറം
പടവുകൾക്കപ്പുറം ആ പതിനെട്ടു പടവുകൾ അവൾക്കു പ്രിയപെട്ടതാകുന്നത് എന്തുകൊണ്ടായിരിക്കും... സ്വർഗ്ഗാരോഹണത്തിനുള്ള താക്കോൽ അവിടെ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് വെറുതെ പോലും അവൾ കരുതിയിട്ടില്ല ...! നാളിതുവരെ ഏറ്റ പീഢനപർവ്വത്തിന്റെ മോചനം ആ പടവുകൾക്കപ്പുറമാണെന്നു അവളെയാർക്കും പറഞ്ഞു പറ്റിക്കാനുമാവില്ല ... പിന്നെ ? അവളുടെ പാദസ്പർശത്താൽ മോക്ഷം തേടുന്ന അഹല്യ ശിലകൾ ഒരു പെണ്ണിന്റെ കണ്ണുനീർഘനീഭവിച്ചതാണെന്ന് അവൾക്കാരും പറഞ്ഞു കൊടുക്കേണ്ടതില്ല ! പ്രണയാർദ്രമായ ഒരു പെണ്ണിനെ പറഞ്ഞുപറ്റിച്ച കൊടുംചതിയുടെ നിഗൂഢതകൾ പതിയിരിക്കുന്നത് അവളെ തെല്ലും ഭയപെടുത്തിയില്ല ..... ഇര ഇരയെ ചേർത്തുപിടിക്കുംപോലെ അവളെ യവൾ നെഞ്ചിൽ കുടിയിരുത്തും.. ഈ കത്തുന്ന പക നിനക്ക് വേണ്ടിയാണെന്ന് ഈ തീണ്ടൽ നിനക്കും കൂടിയാണെന്ന് അവൾ ജപിച്ചു കൊണ്ടേയിരിക്കും ആ പതിനെട്ടു പടവുകൾ ..!! അതുകൂടി താണ്ടിയാലേ പറഞ്ഞു പഴകിയ ആണധികാര നിസ്സാരതയെ കാട്ടി തരാനാകൂ ... ഉടൽ എന്റെ അടിമത്തമെല്ലന്ന് അതൊരു സ്വ...